ചടയമംഗലം: സാധനം വാങ്ങിയശേഷം കള്ളനോട്ട് നൽകി മുങ്ങിയ ആൾ പൊലീസിന്റെ വലയിലായി. പത്തനാപുരം ആനക്കുഴി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിനെയാണ് (58) ചടയമംഗലം പൊലീസ് പിടികൂടിയത്. ആയൂരിലെ ഒരു കടയിൽ നിന്ന് സാധനം വാങ്ങിയ ശേഷം പ്രതി 500 രൂപയുടെ കള്ളനോട്ട് നൽകി കടന്നുകളഞ്ഞു. സംശയം തോന്നിയ കടയുടമ പ്രതിയുടെ വാഹന നമ്പർ സഹിതം ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു.
ചടയമംഗലം സി.ഐ ബിജു,എസ്.ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിന്തുടർന്ന്
നിലമേൽ മുരുക്കുമൺ ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. റഷീദിൽ നിന്ന് അഞ്ഞൂറിന്റെ 11കള്ളനോട്ടുകളും പിടിച്ചെടുത്തു.
കോയമ്പത്തൂരിൽ നിന്ന് കള്ളനോട്ട് കൊണ്ടുവന്ന് വാഹനത്തിൽ സഞ്ചരിച്ച് സംസ്ഥാനത്തുടനീളം ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരികയായിരുന്നു പ്രതി. ചെങ്ങന്നൂർ, തൃപ്പുണിത്തുറ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.പി.ഒ മാരായ സനൽകുമാർ, അനീഷ്(ഡ്രൈവർ), പ്രഭാത്, അൻസിലാൽ,അജീഷ്, എച്ച് .ജിമാരായ മുരളി ,സജിത്ത് എന്നിവരും
പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |