തിരുവനന്തപുരം: ടാറ്റാ പവർ,എൻ.ടി.പി.സി എന്നിവയിൽ നിന്ന് സോളാർ വൈദ്യുതി യൂണിറ്റിന് 2.97 രൂപ നിരക്കിൽ വാങ്ങാനുള്ള കരാർ തിരുത്തിയ കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം അനുകൂല കെ.എസ്.ഇ.ബി. ഒാഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
വൻവിലയ്ക്ക് സോളാർ വാങ്ങാനുള്ള നീക്കം പുതിയ മാനേജ്മെന്റ് ഇടപെട്ട് തടഞ്ഞതും, വിലകുറച്ച് പുതിയ കരാർ ഒപ്പിട്ട് ബോർഡിന് 492കോടിരൂപ ലാഭമുണ്ടാക്കിയെന്നും 'കേരളകൗമുദി' റിപ്പോർട്ടിനോടാണ് അസോസിയേഷൻ പ്രസിഡന്റ് ഡോ.എം.ജി.സുരേഷ് കുമാറിന്റെ പ്രതികരണം..
പുതിയ കരാറിൽ വില 2.97 രൂപയിൽ നിന്ന് 2.44 രൂപയാക്കി കുറച്ചുവെന്നത് നേട്ടമായി തോന്നുമെങ്കിലും അത് കസ്റ്റംസ് തീരുവയിൽ വരുത്തിയ കുറവ് മാത്രമാണ്. തീരുവ ആദ്യ കരാറിൽ നിരക്കിനൊപ്പം ചേർത്തിരുന്നു. രണ്ടാമത്തെ കരാറിൽ നിരക്കിന് പുറമെ നൽകാൻ ഒത്തുതീർപ്പുണ്ടാക്കുകയായണെന്നും അദ്ദേഹം പറഞ്ഞു.ഇക്കാരണത്താൽ പുതിയ കരാറിനെ അസോസിയേഷൻ എതിർത്തിരുന്നു. പുതിയ കരാരിന് സർക്കരിന്റേയോ,റെഗുലേറ്ററി കമ്മിഷന്റേയോ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
. നിരക്ക് കുറച്ചതെന്ന്
മാനേജ്മെന്റ്
രാജ്യത്തില്ലാത്ത സോളാർ വൈദ്യുതി നിരക്കായതിനാലാണ് കരാർ റദ്ദാക്കാൻ ബോർഡ് യോഗം തീരുമാനിച്ചതെന്ന് കെ.എസ്.ഇ.ബി. മാനേജ്മെന്റ് വ്യക്തമാക്കി. നിരക്ക് കുറച്ചില്ലായിരുന്നെങ്കിൽ പുതിയ കരാർ ഒപ്പു വയ്ക്കില്ലായിരുന്നു. കസ്റ്റംസ് തീരുവ കരാർ കാലാവധി മുഴുവൻ നൽകേണ്ടതല്ല.അതും നിരക്കുമായി ബന്ധവുമില്ല. യൂണിറ്റിന് 2.97 നിശ്ചയിച്ചപ്പോഴും പിന്നീട് 2.44 രൂപയാക്കി കുറച്ചപ്പോഴും കസ്റ്റംസ് തീരുവയിലുൾപ്പെടെ ഒരു വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടില്ല. നിരക്കിൽ മാത്രമാണ് മാറ്റമുണ്ടാക്കിയത്. അതൊക്കെക്കൊണ്ടാണ് ഒന്നരപ്പതിറ്റാണ്ടിന് ശേഷം കെ.എസ്.ഇ.ബി. പ്രവർത്തന ലാഭത്തിലായത്. അനുമതി വാങ്ങിയിരുന്നില്ലെങ്കിൽ കമ്മിഷനും സർക്കാരും കരാർ തുടരാൻ അനുവദിക്കുമായിരുന്നില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |