തിരുവനന്തപുരം: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷത്തെ ജയിൽവാസം അനുഭവിച്ച തടവുകാരെ മോചിതരാക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ മോചിതരാക്കില്ല. പെൺകുട്ടികളെയും സ്ത്രീകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവർ, കുട്ടികൾക്ക് നേരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയവർ, പുറത്തിറങ്ങിയാൽ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവർ എന്നിവരെ ഒഴിവാക്കിയുള്ള പട്ടികയാണ് തയ്യാറാക്കിയത്.
ശിക്ഷാകാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയയ്ക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാർശ. ഇതിൽ കൊടും കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള വിശദാംശങ്ങൾ തയ്യാറാക്കി നൽകാൻ ചീഫ് സെക്രട്ടറിയോട് നേരത്തേ മന്ത്രിസഭായോഗം നിർദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര കുറ്റകൃത്യം ചെയ്തവരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |