പൂച്ചാക്കൽ: തൈക്കാട്ടുശേരി ചുടുകാട്ടുമ്പുറം മനക്കൽ ചാലിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് മത്സ്യ തൊഴിലാളികൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. അഞ്ചര ഏക്കർ നിലമാണ് മത്സ്യകൃഷിക്കായി നൽകിയത്. കരാർ കാലാവധി തീർന്ന മാർച്ച് 31 ന് വയലിൽ വിഷം കലർത്തിയാണ് മത്സ്യബന്ധനം നടത്തിയതെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ ചുടുകാട്ടുമ്പുറം ഏരിയാ കമ്മിറ്റി ജോയിന്റ് കൺവീനർ ഔസേഫ് പറഞ്ഞു. 31 ന് ശേഷം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചാലിൽ ഇറങ്ങി മത്സ്യം പിടിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ മുഴുവൻ മത്സ്യങ്ങളേയും പിടികൂടാൻ വിഷം കലർത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |