SignIn
Kerala Kaumudi Online
Friday, 26 April 2024 5.50 PM IST

സന്ദർശകർക്കായി ലൈറ്റ് ഹൗസ് മേയ് ഒന്നിന് തുറക്കും

light

തീരുമാനം കേരളകൗമുദി വാർത്തയെ തുടർന്ന്

ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ചിട്ട ആലപ്പുഴ ലൈറ്റ് ഹൗസിൽ മേയ് ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശിക്കാം. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടറേറ്റാണ് ലൈറ്റ് ഹൗസിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ സന്ദർശനാനുമതി നൽകിയത്.

കഴിഞ്ഞ അഞ്ചിന് "എന്ന് തുറക്കാനാകും ലൈറ്റ് ഹൗസ്" എന്ന തലക്കെട്ടിൽ കേരളകൗമുദിയ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് തുറക്കാനുള്ള തീരുമാനം. കൊവിഡ് പിടിമുറുക്കിയതിനെത്തുടർന്ന് 2020 മാർച്ചിലാണ് ലൈറ്റ് ഹൗസിൽ വാതിൽ സന്ദർശകർക്ക് മുന്നിൽ അടച്ചത്. ആലപ്പുഴ ബീച്ച് സന്ദർശിക്കുന്ന തദ്ദേശ, വിദേശ സഞ്ചാരികൾ ലൈറ്റ് ഹൗസു കൂടി സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു മുമ്പുള്ള പതിവ്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറിയാൽ ബീച്ചും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളും കാണാനാകും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്ത് മുകളിലേക്ക് കയറുന്നതിന് ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. ലൈറ്റ് ഹൗസിനോട് ചേർന്ന് മ്യൂസിയവുമുണ്ട്.

സംസ്ഥാനത്തെ ചുരുക്കം ചില ലൈറ്റ് ഹൗസുകളിൽ മാത്രമാണ് മ്യൂസിയം ഉള്ളത്. സ്വദേശികൾക്ക് 20രൂപയും വിദേശികൾക്ക് 50രൂപയും മുടക്കിയാൽ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാൻ കഴിയും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടറേറ്റിനാണ് ലൈറ്റ് ഹൗസിന്റെ ചുമതല.അവധിക്കാലം ആരംഭിച്ചതിനാലാണ് ലൈറ്റ് ഹൗസ് തുറക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി കഴിഞ്ഞ ദിവസം നൽകിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് ആലപ്പുഴ ലൈറ്റ് ഹൗസ്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ലൈറ്റ് ഹൗസാണ് ആലപ്പുഴയിലേത്. 28മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസിൽ ഇപ്പോൾ കോണിപ്പടി ചവിട്ടി വേണം മുകൾ ഭാഗത്ത് എത്താൻ. പകരമായി ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ആലപ്പുഴ ലൈറ്റ് ഹൗസ്

ഉയരം: 28മീറ്റർ

റേഞ്ച്: 39.5 കി.മീ.

പ്രവർത്തന സമയം (അടയ്ക്കുന്നതിന് മുമ്പ്)

രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ

സന്ദർശക ഫീസ് (ഒരാൾക്ക്)രൂപയിൽ

സ്വദേശികൾക്ക്(മുതിർന്നവർക്ക്): 20

കുട്ടികൾക്ക്: 10

വിദേശികൾക്ക്: 50

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.