ചണ്ഡീഗഡ്: പഞ്ചാബ് പാട്യാലയിൽ വെള്ളിയാഴ്ച നടന്ന സംഘർഷത്തിന്റെ മുഖ്യ സൂത്രധാരനായ ബർജീന്ദർ സിംഗ് പർവാന അറസ്റ്റിൽ. ചണ്ഡിഗഡ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യവേ മൊഹാലിയിൽ വച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സിഖ് സാംസ്കാരിക സംഘടനയായ ദാംദാമി റക്സലിന്റെ രാജ്പുരയിലെ സ്വയം പ്രഖ്യാപിത തലവനാണ് ബർജീന്ദർ സിംഗ്.
ഇയാൾ മുൻപും പല കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, ആയുധ നിയമം, ഭീഷണിപ്പെടുത്തൽ, ദുരന്തനിവാരണ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ്ബർജീന്ദർ സിംഗിനെതിരെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശിവസേന വർക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പാട്യാലയിൽ നടന്ന ഖാലിസ്ഥാൻ വിരുദ്ധ റാലിക്കിടെയാണ് സംഘർഷമുണ്ടായത്. റാലിയിൽ ഖാലിസ്ഥാൻ മൂർദ്ദാബാദ് എന്ന മുദ്രാവാക്യം ഉയർന്നതോടെയാണ് കല്ലേറും തുടർന്ന് അക്രമസംഭവങ്ങളും അരങ്ങേറിയത്.
മുദ്രാവാക്യം ഉയർന്നതോടെ ഖാലിസ്ഥാൻ അനുകൂല സംഘടനകളിലെ അംഗങ്ങളായ ചില സിഖ് മതസ്ഥർ വാളുകളുമായി തെരുവിലിറങ്ങുകയുണ്ടായി. പാട്യാലയിലെ കാളി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവങ്ങൾ നടന്നത്. ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |