ശ്രീകാര്യം: യുദ്ധ സാഹചര്യങ്ങളും അധിനിവേശങ്ങളും കൊണ്ട് കലുഷിതമായ ഇന്നത്തെ ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കാൻ ഗുരുദർശനം ഉൾക്കൊള്ളണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. . ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷനിലെ മന:സമാധാനവും ലോക സമാധാനവും എന്ന ചർച്ച സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രധാന ആശയമാണ്
" അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം" എന്നത് ആദ്ധ്യാത്മിക ഔന്നത്യവും മാനസിക സമചിത്തതയും നേടിയ കാലത്ത് പോലും വ്യക്തിപരമായ മാനസിക മനസമാധാനം അകലെയായിരുന്നു. ലോകം മുഴുവൻ നേടിയാലും ഒരു വ്യക്തി തിരിച്ചെത്തുന്നത് തന്റെ മനസിലേക്കാണ്. സംതൃപ്തമായ മനസിന് ഉടമയല്ലാത്തവൻ ലോകം കീഴടക്കിയതു കൊണ്ട് എന്തു നേട്ടമെന്ന് അലക്സാണ്ടർ ചക്രവർത്തിയുടെ അവസാന നാളുകൾ ചൂണ്ടിക്കാട്ടി എം.എ.ബേബി പറഞ്ഞു.
. ലോകത്തിനും മാനവരാശിക്കും സമാധാനം ഉറപ്പാക്കുന്ന ഗുരുദർശനം പാലിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ചർച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്ത. മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ഡോ.ജോർജ് ഓണക്കൂർ, കേരള സാഹിത്യ അക്കാഡമി അംഗം വി.എസ്.ബിന്ദു എന്നിവർ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് 2 ന് തേവാരപ്പതികങ്കൾ എന്ന വിഷയത്തിൽ ഡോ.എം. എ. സിദ്ദീഖും ,ശ്രീനാരായണ ഗുരുദേവൻ ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവ് എന്ന വിഷയത്തിൽ എസ് സുവർണകുമാറും പ്രഭാഷണം നടത്തി.
നാളെ രാവിലെ 9ന് സ്വാനുഭവഗീതി ഒരു പഠനത്തിൽ സ്വാമി മുക്താനന്ദയതിയും, 11ന് അനുകമ്പാദശകത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ.കെ. ജയകുമാറും പഠന ക്ലാസുകൾ നയിക്കും. ഉച്ചയ്ക്ക് 2ന് അവനവനെ അറിയാൻ പരസഹായം ആവശ്യമുണ്ടോ? എന്ന വിഷയത്തിലെ സെമിനാറിൽ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററായിരിക്കും. കേരള സാഹിത്യ അക്കാഡമി അംഗം മങ്ങാട് ബാലചന്ദ്രൻ, ഫിലിം ഡയറക്ടർ മധുപാൽ, മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെർലി സ്റ്റുവർട്ട് എന്നിവർ പങ്കെടുക്കും. വൈകുന്നേരം 5ന് സമൂഹ പ്രാർത്ഥനയോടെ കൺവെൻഷൻ സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |