തിരുവനന്തപുരം:സിൽവർലൈനിൽ എന്തെങ്കിലും പ്രശ്‌നം ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാൽ ആവശ്യമായ മാറ്റം ഡി.പി.ആറിൽ ( വിശദ പദ്ധതി റിപ്പോർട്ട്) വരുത്താൻ സർക്കാർ തയ്യാറാകുമെന്ന് മന്ത്രി എം വി .ഗോവിന്ദൻ പറഞ്ഞു.
ഡി.പി.ആർ ഇരുമ്പുലക്കയാണെന്നാണ് ചിലർ ധരിച്ചു വച്ചിരിക്കുന്നത്.സിൽവർലൈൻ ഡി.പി.ആറും അതിന് അപ്പുറത്തുള്ള കാര്യങ്ങളും പ്രായോഗിക പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർണ്ണയിക്കപ്പെടുക. ഒരു പ്രോജക്ടിൽ ആദ്യം എഴുതി വച്ച മുഴുവൻ കാര്യങ്ങളും നൂറു ശതമാനം അതേപടി നടക്കണമെന്നും, അത് മാറ്റാൻ പാടില്ലെന്നുമുള്ള ഒരു തെറ്റിദ്ധാരണയും ഉണ്ടാവേണ്ടതില്ല. അത്തരത്തിൽ ഒരു പൊതു ബോധമുണ്ടാക്കാനാണ് യു.ഡി.എഫും ബി.ജെ .പി,എസ്.ഡി.പി.ഐ പോലുള്ള വർഗീയ സംഘടനകളും ചേർന്ന മഴവിൽ സഖ്യം ശ്രമിക്കുന്നത്.വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളുവെന്നും
മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |