തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി.സി. ജോർജിന് മജിസ്ട്രേട്ട് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിക്കും.
പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടിയാവും അപ്പീൽ നൽകുക. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൽ നിന്ന് നിയമോപദേശം തേടിയിരുന്നു. പ്രോസിക്യൂഷന്റെ ഭാഗം കേട്ടില്ലെന്നും, കോടതി ഉത്തരവിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും
നീക്കമുണ്ട്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഫോർട്ട് പൊലീസാണ് പി.സി.ജോർജിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്ന് പൂർണമായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ ജാമ്യം അനുവദിക്കാമെന്ന് മുൻ ഉത്തരവുകളുണ്ടെന്നും കോടതി ജാമ്യ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. .ജാമ്യം അനുവദിച്ചതിന് പിന്നാലെ,കേസിനാസ്പദമായ പരമാർശങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |