മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 13 റൺസിന് കീഴടക്കി തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയവഴിയിൽ തിരിച്ചെത്തി. 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബാംഗ്ലൂർ നാലാം സ്ഥാനത്താണ്. ഏഴാം തോൽവി വഴങ്ങിയ ഒമ്പതാം സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഓപ്പണർമാരായ ഡെവോൺ കോൺവേയും (37 പന്തിൽ 56), റുതുരാജ് ഗെ്‌ക്‌വാദും (28)നല്ല തുടക്കമാണ് ചെന്നൈയ്ക്ക് നൽകിയത്. ഓവറിൽ ഇരുവരും റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. റുതുരാജിനെ പുറത്താക്കി ഷഹബാസ് അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂർ ബൗളർമാർ ചെന്നൈയുടെ കുതിപ്പിന് തടയിടുകയായിരുന്നു. ജഡേജ (3), ധോണി (2) എന്നിവർ നിാശപ്പെടുത്തി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്നും ഗ്ലെ ൻമാക്സ്‌വെൽ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തേ മഹിപാൽ ലോംറോർ (27 പന്തിൽ 42), ക്യാപ്ടൻ ഫാഫ് ഡുപ്ലെസിസ് (22 പന്തിൽ 38), ദിനേഷ് കാർത്തിക്ക് (പുറത്താകാതെ 17 പന്തിൽ 26) എന്നിവരാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ചത്. വിരാട് കൊഹ്ലി30 റൺസെടുത്തു. ഓപ്പണർമാരായ ഡുപ്ലെസിസും കൊഹ്ലിയും 7.2 ഓവറിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഡുപ്ലെസിസിനെ ജഡേജയുടെ കൈയിൽ എത്തിച്ച് മോയിൻ അലിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ലോംറോർ രജത് പട്ടീദാറിനൊപ്പം (21) നാലാം വിക്കറ്റിൽ 44 റൺസിന്റെയും കാർത്തിക്കിനൊപ്പം അഞ്ചാം വിക്കറ്റിൽ 18 പന്തിൽ 32 റൺസിന്റേയും കൂട്ടുകെട്ടുണ്ടാക്കി. 19-ാം ഓവറിലെ ആദ്യ പന്തിൽ ലോംറോറിനെ മഹീഷ് തീക്ഷണയാണ് പുറത്താക്കിയത്. അടുത്ത പന്തിൽ വാനിൻഡു ഹസരങ്കയേയും അവസാന പന്തിൽ ഷഹബാസ് അഹമ്മദിനേയും പുറത്താക്കിയ തീക്ഷണ ആ ഓവറിൽ നേടിയത് 3 വിക്കറ്റാണ്. മോയിൻ അലി 2 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറിൽ കാർത്തിക്ക് 2 സിക്സുൾപ്പെടെ 16 റൺസ് നേടി.
സൗരഭിന് പകരം സുശാന്ത്
പരിക്കേറ്റ യു.പി പേസർ സൗരഭ് ദുബെയ്ക്ക് പകരം റാഞ്ചിക്കാരനായ ഇടംകൈയൻ പേസർ സുശാന്ത് മിശ്രയെ ടീമിൽ ഉൾപ്പെടുത്തിയതായി സൺറൈസേഴ്സ് ഹൈദരാബാദ് അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 4 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ 21കാരനായ സുശാന്ത് നേടിയിട്ടുണ്ട്.
ഐ.പി.എല്ലിൽ ഇന്ന്
ഡൽഹി -ഹൈദരാബാദ്
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |