ന്യൂഡൽഹി: ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമായതിനാൽ രാജ്യത്ത് 47 ലക്ഷം കൊവിഡ്മരണങ്ങൾ ഉണ്ടായെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ശക്തമായി എതിർത്തിട്ടും തെറ്റായ കണക്കെടുപ്പ് രീതിയിലൂടെ കൊവിഡ് മരണക്കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് തുടരുകയാണ്. ഇക്കാര്യം ഇന്ത്യ ലോകാരോഗ്യ അസംബ്ളിയിൽ ഉന്നയിക്കും.
2020 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ വരെ ലോകത്താകമാനം 1.49 കോടി ആളുകൾ കൊവിഡ് മൂലം മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |