SignIn
Kerala Kaumudi Online
Thursday, 19 September 2024 2.55 PM IST

മെഡിക്കോ-ലീഗൽ പ്രോട്ടോക്കോളിന് മന്ത്രിസഭാ അംഗീകാരം കസ്റ്റഡി പീഡനം വൈദ്യ പരിശോധനയിൽ ഉറപ്പാക്കണം പ്രതികളെ ആശുപത്രിയിൽ കാത്തുനിറുത്തരുത്

Increase Font Size Decrease Font Size Print Page
medico-legal

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ പീഡനമോ ശാരീരിക ആക്രമണമോ ഉണ്ടായിട്ടുണ്ടോയെന്ന് വൈദ്യ പരിശോധനാവേളയിൽ അറസ്റ്റിലായവ്യക്തിയോട് ചോദിച്ച് മെഡിക്കൽ ഓഫീസർ രേഖപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശം. മുറിവുകൾ കണ്ടെത്താൻ സമഗ്രപരിശോധന വേണം. പീഡനത്തിന്റെ ഏകദേശ സമയം രേഖപ്പെടുത്തി മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് തയ്യാറാക്കണം. അറസ്റ്റിലായവരേയും റിമാൻഡ് തടവുകാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച മെഡിക്കോ-ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം അംഗീകരിച്ചു.

അറസ്റ്റിലായവരെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതിനാൽ വൈദ്യപരിശോധനയ്ക്ക് ഒ.പി രോഗികളുടെ ഇടയിൽ കാത്തുനിറുത്തരുത്. സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവോ പീഡന അടയാളങ്ങളോ ഉണ്ടെങ്കിൽ ഡോക്ടർ പ്രത്യേകം ചോദിച്ചറിയണം. ബലപ്രയോഗത്തിന്റെ രീതി സൂചിപ്പിക്കുന്ന പ്രത്യേകലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനാഫലത്തിനൊപ്പം രേഖപ്പെടുത്തണം. നിർദ്ദിഷ്ട ഫോർമാറ്റിൽ വൈദ്യ പരിശോധനാറിപ്പോർട്ട് തയ്യാറാക്കണം. സ്ത്രീയാണെങ്കിൽ വനിതാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ വൈദ്യപരിശോധന.

പ്രധാന നിർദ്ദേശങ്ങൾ

അസുഖ ബാധിതനാണെങ്കിൽ രേഖപ്പെടുത്തണം, മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ അതും

ഗുരുതര പരിക്കെങ്കിൽ വൈകാതെ പരിശോധന

വൈദ്യ, ക്ലിനിക്കൽ പരിശോധന സൗജന്യമായി നൽകണം

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ സ്വകാര്യ ലാബിലാകാം

ആവശ്യമെങ്കിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടാം

സ്ഥാപനത്തിൽ വിദഗ്ദ്ധരോ സൗകര്യമോ ഇല്ലെങ്കിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

മെഡി. കോളേജിലേക്കോ മറ്റോ ഉടൻ റഫർ ചെയ്യണം

രേഖാമൂലമുള്ള അനുമതി

അടിയന്തര സാഹചര്യത്തിലൊഴികെ അപേക്ഷ നൽകിയ ഉദ്യോഗസ്ഥന്റെ

രേഖാമൂലമുള്ള അനുമതിയില്ലാതെ അഡ്മിറ്റോ റഫറോ ചെയ്യരുത്. പരിശോധനാ റിപ്പോർട്ടിന്റെ ഒറിജിനൽ ബന്ധപ്പെട്ട പൊലീസ് ഓഫീസർക്കോ അന്വേഷണ ഉദ്യോഗസ്ഥനോ ഉടൻ നൽകണം. രണ്ടാംപകർപ്പ് അറസ്റ്റിലായ വ്യക്തിക്കോ അദ്ദേഹം നിർദ്ദേശിക്കുന്ന വ്യക്തിക്കോ സൗജന്യമായി നൽകണം. മൂന്നാമത്തെ പകർപ്പ് ഓഫീസിൽ സൂക്ഷിക്കണം. റിമാൻഡ് തടവുകാരന് കിടത്തി ചികിത്സ ആവശ്യമായി വന്നാൽ കാലതാമസമില്ലാതെ നൽകണം.

പ്രോട്ടോക്കോളിന് പിന്നിൽ

നെടുങ്കണ്ടം കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെയും കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവയുടെ ഉത്തരവുകളും നിർദ്ദേശങ്ങളും പരിഗണിച്ച്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDICO LEGAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.