തിരുവനന്തപുരം : ആവശ്യമുള്ളപ്പോൾ ചൂടാക്കാനായി ഫ്രീസറിൽ ദിവസങ്ങൾ പഴക്കമുള്ള ആഹാരസാധനങ്ങൾ, ദുർഗന്ധം വമിക്കുന്ന അടുക്കളകൾ, എലിയും പല്ലിയും പാറ്റയും ഭക്ഷ്യസാധനങ്ങളിൽ ഓടിക്കളിക്കുന്നു. ഷവർമ്മ കഴിച്ച് ചെറുവത്തൂരിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ട അസഹനീയമായ കാഴ്ചകളായിരുന്നു ഇത്.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിലെ കാമ്പെയിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലൂടെ അഞ്ചുദിവസത്തിനിടെ സംസ്ഥാന വ്യാപകമായി 110കടകൾ പൂട്ടിച്ചതായി മന്ത്രി വീണാജോർജ് അറിയിച്ചു. രജിസ്‌ട്രേഷൻ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഇക്കൂട്ടത്തിലുണ്ട്. 1132 പരിശോധനകളാണ് നടത്തിയത്. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |