SignIn
Kerala Kaumudi Online
Friday, 26 April 2024 12.34 PM IST

സുന്ദരൻ വധക്കേസ്: മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും

a

തിരുവനന്തപുരം: വിതുര പന്നിയോട്ട് സ്വദേശി സുന്ദരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സുന്ദരന്റെ മരുമകനും ചുളളിമാനൂർ പാറയം വിളാകത്ത് സ്വദേശിയുമായ രാകേഷിനെ കോടതി ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ. അജിത്കുമാറാണ് പ്രതിയെ ശിക്ഷിച്ചത്.

ഉൗണ് കഴിക്കാനെത്തിയ രാകേഷിന് ഭാര്യ പ്രിയ സമയത്തിന് ഭക്ഷണം എടുത്ത് നൽകിയില്ലെന്നു പറഞ്ഞ് രാകേഷ് ഭാര്യയെ മർദ്ദിച്ചു. മകളെ മർദ്ദിക്കുന്നത് കണ്ട് സുന്ദരൻ തടഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്ന കത്രിക എടുത്ത് പ്രതി സുന്ദരന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 2017 നവംബർ 18 നായിരുന്നു സംഭവം. കോടതി ജാമ്യം നിഷേധിച്ചതിനാൽ അന്നുമുതൽ ജയിലിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കൊല്ലപ്പെട്ട സുന്ദരന്റെ ഭാര്യ വസന്ത, മകൾ പ്രിയ എന്നിവരായിരുന്നു കേസിലെ ദൃക്‌സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.