ന്യൂഡൽഹി: എൽ.ഐ.സി പ്രാരംഭ ഓഹരിവില്പനയുടെ (ഐ.പി.ഒ) അഞ്ചാംനാൾ അവസാനിച്ചപ്പോഴേക്കും ആകെ ലഭിച്ചത് 1.79 മടങ്ങ് അപേക്ഷകൾ. മേയ് നാലിന് ആരംഭിച്ച ഐ.പി.ഒയുടെ രണ്ടാംനാളിൽ തന്നെ മുഴുവൻ ഓഹരികൾക്കും അപേക്ഷകൾ ലഭിച്ചിരുന്നു. ഐ.പി.ഒ ഇന്ന് സമാപിക്കും.
പോളിസി ഉടമകളിൽ നിന്ന് 5.04 മടങ്ങും ജീവനക്കാരിൽ നിന്ന് 3.79 മടങ്ങും റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് 1.59 മടങ്ങും അപേക്ഷകൾ ലഭിച്ചു. ആകെ 16.2 കോടി ഓഹരികളാണ് വില്പനയ്ക്കുള്ളത്. എന്നാൽ, ഇതുവരെ 29.07 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |