റാഞ്ചി: ഭിന്നശേഷിയുള്ള കുട്ടിയെ വിമാനയാത്രയ്ക്ക് അനുവദിച്ചില്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇൻഡിഗോ വിമാനക്കമ്പനി രംഗത്തെത്തി.
റാഞ്ചി വിമാനത്താവളത്തിൽ മേയ് ഏഴിനാണ് സംഭവം. രക്ഷിതാളോടൊപ്പം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയെ ഭിന്നശേഷിക്കാരനായ കുട്ടിയെ ജീവനക്കാർ തടഞ്ഞതായാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുട്ടിയെ യാത്ര ചെയ്യാൻ അനുവദിച്ചാൽ അത് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് ഇൻഡിഗോ ജീവനക്കാർ പറഞ്ഞതായും കുറിപ്പിലുണ്ട്.
അതേസമയം, കുട്ടി പരിഭ്രാന്തനായതിനാലാണ് ആ സമയത്ത് രക്ഷിതാളോടൊപ്പം യാത്ര ചെയ്യാൻ കഴിയാതിരുന്നത്. കുട്ടി ശാന്തനാകുന്നതിനായി ജീവനക്കാർ കാത്തിരുന്നുവെന്നും പക്ഷേ, ഫലമുണ്ടായില്ലെന്നും കമ്പനി വ്യക്തമാക്കി. ഈകുട്ടി 50ഓളം തവണ ഇൻഡിഗോയിൽ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, മനസ് കലുഷിതമായിരിക്കെ പറക്കുന്നത് സുരക്ഷിതമല്ല. നിയമം തെറ്റിക്കാനാവില്ല. കുട്ടിക്കും രക്ഷിതാക്കൾക്കും ഹോട്ടലിൽ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നുവെന്നും തിങ്കളാഴ്ച ഇവർ യാത്ര തിരിച്ചെന്നും കമ്പനി വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുക കമ്പനിയുടെ നയമാണെന്നും പ്രതിമാസം 75,000 ഭിന്നശേഷിക്കാർ തങ്ങളുടെ വിമാനങ്ങളിൽ യാത്രചെയ്യുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |