തിരുവനന്തപുരം: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സെക്രട്ടേറിയേറ്റിലെ ഇടതുസംഘടനാ നേതാവായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ വനിതാവിഭാഗമായ വനിതാവേദി സൈബർ സെല്ലിലും വനിതാ കമ്മിഷനും പരാതി നൽകി. പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വിഭാഗം മുൻ ഡെപ്യൂട്ടി സെക്രട്ടറിയാണ് പോസ്റ്റിട്ടത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. 'ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടുക ഒരു ആചാരം. ഭർത്താവ് മരിച്ചാൽ ഭാര്യ തിരഞ്ഞെടുപ്പിലേക്ക് ചാടുക വേറൊരു ആചാരം. അത് സതി. ഇത് കൊതി' എന്നായിരുന്നു വിവാദ പോസ്റ്റ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വനിതാവേദി പ്രസിഡന്റ് എൻ.റീജയും സെക്രട്ടറി എൻ.പ്രസീനയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |