തൊടുപുഴ: നാലര വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അമ്മയുടെ കാമുകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസിൽ വീട്ടിൽ അരുൺ ആനന്ദിനെയാണ് (36) തൊടുപുഴ പോക്‌സോ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. ഇരയായ കുട്ടിയുടെ സഹോദരനായ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടുവരികയാണ് അരുൺ ആനന്ദ്.
2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുട്ടിയെ അമ്മയുടെ കാമുകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ മരണശേഷം മാതാവ് പ്രതിയോടൊപ്പം താമസിച്ചുവരുകയായിരുന്നു. മൂത്ത സഹോദരൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. 2019 ഏപ്രിൽ ആറിനാണ് അരുൺ ആനന്ദിന്റെ ക്രൂര മർദ്ദനത്തിനിരയായി കുട്ടിയുടെ മൂത്ത സഹോദരനായ ഏഴ് വയസുകാരൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ക്രൂരമർദ്ദനം പുറത്തറിയിച്ചത് ഇളയകുട്ടിയുടെ മൊഴിയാണ്. പ്രതി നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |