മണ്ണാർക്കാട്: കല്ലാംകുഴിയിൽ സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ 25 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാലക്കാട് അതിവേഗ കോടതി ശിക്ഷ നാളെ വിധിക്കും. 2013 നവംബർ 20ന് രാത്രി ഒമ്പതിനാണ് കല്ലാംകുഴി പള്ളത്ത് വീട്ടിൽ കുഞ്ഞുഹംസയും (48), സഹോദരൻ നൂറുദ്ദീനും (42) വീടിനു സമീപം കൊല്ലപ്പെടുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകനും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റുമായിരുന്ന ചോലാട്ടിൽ സിദ്ദീഖാണ് ഒന്നാം പ്രതി. റഷീദ്, ബാവുട്ടി, ശിഹാബ്, മുസ്തഫ, അമീർ, സലീം, സൈദലവി, താജുദ്ദീൻ, ശാഫിർ, ഇസ്മാഈൽ, സുലൈമാൻ, അബ്ദുൽ ജലീൽ തുടങ്ങി 25 പ്രതികളാണുള്ളത്. പള്ളിയിലെ പിരിവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സി.പി.എം അനുഭാവികളും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവർത്തകരുമായിരുന്ന കുഞ്ഞുഹംസയെയും നൂറുദ്ദീനെയും മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു സഹോദരൻ കുഞ്ഞുമുഹമ്മദിന് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |