ന്യൂഡൽഹി: രാജ്യത്തുടനീളം അനുഭവപ്പെടുന്ന കനത്തചൂടിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ ക്ളാസുകൾ നേരത്തെ തുടങ്ങി ഉച്ചയ്‌ക്ക് മുമ്പ് പൂർത്തിയാക്കുന്ന രീതിയിൽ സമയക്രമീകരണം നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. മാർഗരേഖയും പുറത്തിറക്കി.
വിദ്യാർത്ഥികളെ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കാം. യൂണിഫോമിനൊപ്പമുള്ള ടൈ, ഷൂ എന്നിവ ഒഴിവാക്കുകയോ, മാറ്റം വരുത്തുകയോ ചെയ്യാം. കാൻവാസ് ഷൂ ഉപയോഗിക്കാം. ക്ളാസ് മുറികളിലെ ഫാനുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം വേണം വിളമ്പാൻ. പ്രാഥമ ശുശ്രൂഷ സൗകര്യങ്ങൾ സജ്ജീകരിക്കണം. ശുദ്ധജലം, ഒ.ആർ.എസ്, ഗ്ളൂക്കോസ് എന്നിവ കരുതണം. സൈക്കിളിൽ വരുന്നവർ തലമൂടുന്ന വിധത്തിൽ യാത്ര ചെയ്യണം.
ഉഷ്‌ണ തരംഗത്തെയും മൺസൂണിനെയും നേരിടാനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് അഞ്ചിന് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാർഗരേഖ പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |