ഗുരുവായൂര്‍: പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണംപോയത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഗൾഫിലെ സ്വർണവ്യാപാരിയായിരുന്ന ബാലൻ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടിൽ എത്തിയത്. ബാറുകളാക്കിയായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററിൽ സിനിമ കാണാൻ പോയിരുന്നു. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പാേയതായി കണ്ടത്. അലമാരയിൽ ഉണ്ടായിരുന്ന സ്വർണം മുഴുവൻ നഷ്ടമായിട്ടുണ്ട്.
മോഷണം നടത്തിയത് ഒരാൾ മാത്രമാണ്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടാൻ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത ബന്ധമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |