പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിന് അകമ്പടി പോയ കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി കീഴായൂർ സ്വദേശി നാസറാണ് അറസ്റ്റിലായത്. കൊലയാളികൾക്ക് ആയുധം എത്തിച്ചുനൽകിയതും ഈ കാറിലാണ്. നാസറിന് ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നാസറിനെ പിടികൂടിയതോടെ ഈ കേസിൽ ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ ബന്ധുവിന്റെ വീടിന് പിറകിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചുവന്ന സ്വിഫ്റ്റ് കാർ പൊലീസ് കണ്ടെത്തിയത്. ഈ കാറിൽ ആയുധം എത്തിച്ച് മേലാമുറയിൽ വച്ചാണ് കൊലയാളികൾക്ക് കൈമാറിയത്.
അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടെണ്ണം പട്ടാമ്പിയിലെ വാഹനം പൊളിച്ചു വിൽക്കുന്ന മാർക്കറ്റിൽ വച്ചും രക്തക്കറയുള്ള ഒരു ബൈക്ക് പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് നിന്നുമാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |