തൃശൂർ: ജി.എസ്.ടി നടപ്പാക്കിയതുവഴി നികുതി പിരിവ് കേന്ദ്രം ഏറ്റെടുത്ത പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക ജൂൺ 30ന് നിറുത്തലാക്കുന്നതോടെ കേരളത്തിന് ലഭിച്ചിരുന്ന തുകയിൽ പ്രതിവർഷം 17,000 കോടിയുടെ കുറവ് വരുമെന്നും അത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക ഗ്രാന്റിൽ 7000 കോടി കുറയും. കേരളത്തിൽ അടുത്ത മാസം മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും റെക്കാഡ് ലാഭം നേടി മുന്നോട്ടു പോകുമ്പോൾ സംസ്ഥാനത്തിനുള്ള സഹായം വെട്ടിക്കുറയ്‌ക്കേണ്ട കാര്യമില്ല.
ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ചേർന്ന് ചോദിച്ച് വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |