ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്‌കയിലെ തീപിടിത്തത്തിൽ 27 ലേറെ പേർ മരിച്ച സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്രയെ ഇന്നലെ രാവിലെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്തു. തീ പടരുമ്പോൾ മനീഷ് ലക്രയും കുടുംബവും കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നെന്നും ക്രെയിനിന്റെ സഹായത്തോടെ താഴെയെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ, എയർ കണ്ടീഷണറിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. തീപിടിച്ചപ്പോൾ രണ്ടാം നിലയിൽ മോട്ടിവേഷണൽ ക്ലാസ് എടുക്കുകയായിരുന്ന ഗുരുഗ്രാം നിവാസിയായ കൈലാഷ് ജ്യാനിയും മകൻ അമൻ ജ്യാനിയും മരിച്ചു.
ക്ലാസിൽ നിരവധി പേർ പങ്കെടുത്തിരുന്നു. കൂടുതൽ മരണം നടന്നതും രണ്ടാം നിലയിലാണ്. കെട്ടിടത്തിന്റെ എല്ലാ നിലകളും ഒരേ കമ്പനിയാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |