സിനിമാ രംഗത്ത് പ്രവർത്തിച്ച് അവസാനം ആരും നോക്കാനില്ലത്തവരെ സംരക്ഷിക്കാൻ സംസ്ഥാന ഗവൺമെന്റ് തീരുമാനിച്ചുവെന്നും ഇവർക്കായി ഒരു കെട്ടിടം പണിയാൻ പോകുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
വേദിയിലുണ്ടായിരുന്ന സംവിധായകൻ ജയരാജിനോട് ഉൾപ്പടെയായി ധെെര്യമായി അഭിനയിച്ചോളാനും ഭാവിയിൽ ആരും നോക്കാൻ ഇല്ലാതെ വന്നാൽ സർക്കാർ സംരക്ഷിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
'മാധവൻ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നിൽ. അറുന്നൂറോളം സിനിമയിൽ അഭിനയിച്ച മാധവൻ ചേട്ടൻ എങ്ങനെ ഗാന്ധി ഭവനിൽ എത്തിയെന്ന് താൻ ചിന്തിച്ചു. ഗാന്ധി ഭവനിൽ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആർക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവൻ ചേട്ടനാണെങ്കിൽ നാളെ ഒരു സജി ചെറിയാൻ. ആർക്കും അവിടെ എത്തേണ്ടി വരും'- സജി ചെറിയാൻ പറഞ്ഞു.
'അമ്മ'യുടെ ആദ്യത്തെ സെക്രട്ടറിയാണ്. 'അമ്മ'യുടെ ആരുമിപ്പോൾ ആ അപ്പനെ നോക്കുന്നില്ലെന്നതാണ് വേറെ പ്രശ്നം. ഗവൺമെന്റ് ആലോചിച്ച് തീരുമാനമെടുത്തു. മനോഹരമായ സംരക്ഷണ കേന്ദ്രം ഈ വർഷം തന്നെ പണിയുമെന്നും സാധിക്കുമെങ്കിൽ ആദ്യത്തെ അന്തേവാസിയായി മാധവൻ ചേട്ടനെത്തന്നെ കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |