വിതുര:വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ മദ്യലഹരിയിൽ ആക്രമിക്കുകയും സ്റ്റേഷനിലെ കംപ്യൂട്ടറും ഫോണും നശിപ്പിക്കുകയും ചെയ്ത അഞ്ചംഗസംഘത്തെ അറസ്റ്റ് ചെയ്തു.വിതുര മുളയ്ക്കോട്ടുകര ജലീൽ വിലാസത്തിൽ ജെ.ജെസീം (26),മുളയ്ക്കോട്ടുകര പ്ലാമൂട് കട്ടയ്ക്കാൽവീട്ടിൽ എസ്.ശരത്കുമാർ (25),മുളയ്ക്കോട്ടുകര അശ്വതിഭവനിൽ എ.അരുൺകുമാർ (27),നുളയ്ക്കോട്ടുകര തടത്തരികത്ത് അംബികാഭവനിൽ എം.അശ്വിൻമോഹൻ (28),തൊളിക്കോട് ആനപ്പെട്ടി ഇരപ്പിൽ മരുതുംമൂട് കട്ടയ്ക്കാലിൽ ഷെമീന മൻസിലിൽ ബി.മുഹമ്മദ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വിതുര കോട്ടിയത്തറ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ ഇവരോട് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു.സ്റ്റേഷനിലെത്തിയ സംഘം പരാതി നൽകിയ യുവാവിനെ മർദ്ദിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് പൊലീസുകാരെ ആക്രമിച്ചത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
caption വിതുര സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഞ്ചംഗസംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |