കൊച്ചി: മാരകമായ ലഹരിമരുന്നുകൾ കോളേദ് വിദ്യാത്ഥികൾക്ക് വിറ്റുവന്ന സംഘം പിടിയിൽ. എറണാകുളം ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറം സ്വദേശി സനിൽ, അമൃത, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇതിൽ സനിൽ, അമൃത എന്നിവർ കായികാദ്ധ്യാപകരാണ്.
എംഡിഎംഎ അടങ്ങുന്ന ലഹരി വസ്‌തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചത്. ഇവരെ കുറച്ച്നാളായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നാൽ ഫോണും സിംകാർഡും മാറ്റിമാറ്റി ഉപയോഗിച്ചതിനാൽ പൊലീസിന് ഇവരെ പിടികൂടാൻ അൽപം പ്രയാസം നേരിട്ടു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. അടുപ്പക്കാർക്കാണ് ഇവർ പ്രധാനമായും ലഹരിമരുന്ന് വിറ്റിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |