മലപ്പുറം : അദ്ധ്യാപകനെന്ന വ്യാജേന ഓൺൈലൻ ക്ലാസെന്ന് പറഞ്ഞ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായി ഫോണിൽ അശ്ലീല സംഭാഷമം നടത്തിയ യുവാവ് അറസ്റ്റിൽ. വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ജുൾ മനാഫ് (44( ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തു.
ഒരു വർഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് വിളിച്ച് സ്കൂളിലെ അദ്ധ്യാപകനാണെന്നും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കണമെന്നും രക്ഷിതാക്കളെ ധരിപ്പിച്ചു.
തുടർന്ന് കുട്ടിയോട് മുറി അടച്ചിടാൻ ആവശ്യപ്പെട്ട ഇയാൾ അശ്ലീല സംഭാഷണം ആംരഭിച്ചതോടെ കുട്ടി മാതാവിനോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോൾ അത്തരത്തിൽ ക്ലാസ് എടുക്കാൻ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിന് പിന്നാലെ സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രിക്കും ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. ഇതിന് പിന്നാലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം സൈബർ എസ്.ഐയുടെ നേതൃത്വത്തിൽ സൈബർ ഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |