SignIn
Kerala Kaumudi Online
Friday, 19 April 2024 8.42 PM IST

1500 കോടിയുടെ ഹെറോയിൻ വേട്ട; പാക് ബന്ധമന്വേഷിക്കുന്ന കേസിൽ പ്രതികൾക്കായി കോടതിയിലെത്തിയത് ആളൂർ

adv-aloor-heroine-case

കൊച്ചി: ലക്ഷദ്വീപിന് സമീപത്തുനിന്ന് 1500 കോടിയുടെ ഹെറോയിനുമായി ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടികൂടിയ സംഘത്തിനായി കോടതിയിൽ ഹാജരായത് വിവാദ ക്രിമിനൽ അഡ്വക്കേറ്റ് ബി എ ആളൂ‌ർ. പിടിക്കപ്പെട്ടവരിൽ മലയാളികൾ ഉൾപ്പടെയുള്ളതിനാലാണ് താൻ നിയമസഹായം നൽകുന്നതെന്നാണ് ആളൂർ പ്രതികരിച്ചിരിക്കുന്നത്.

പല വിവാദ കേസുകളിലെയും പ്രതികൾക്കായി ഹാജരായതിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന വ്യക്തയാണ് അഡ്വക്കേറ്റ് ആളൂർ. സൗമ്യ കൊലക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമി, ജിഷ കേസിലെ പ്രതിയായ അമീറുൾ ഇസ്ലാം, കൂടത്തായി കേസിൽ ജോളി, എന്നിവർക്കായി ഹാജരായത് ആളൂരാണ്.

കേരളത്തിലും ലക്ഷദ്വീപിലുമായി ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. ഏകദേശം 1500 കോടി രൂപ മൂല്യം വരുന്ന 218 കിലോ ഹെറോയിനാണ് രണ്ട് ബോട്ടുകളിൽ നിന്നായി കണ്ടെടുത്തത്.

ബോട്ടുകളിലെ സംഘത്തിന് പാക് ബന്ധമുണ്ടെന്ന് ഡി ആർ ഐ വ്യക്തമാക്കിയിരുന്നു. സംഘത്തിലെ നാല് തമിഴ്നാട് സ്വദേശികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇവർക്കൊപ്പം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളും പിടിയിലായിട്ടുണ്ട്. മലയാളികളടക്കമുള്ള മറ്റ് 16 പേരുടെ പങ്കും ഡി ആർ ഐ അന്വേഷിച്ചുവരികയാണ്.

ഇന്ത്യൻ തീരമാണ് മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇറാൻ ബോട്ടിൽ പുറംകടലിൽ എത്തിച്ച ഹെറോയിൻ ഇവിടെ നങ്കൂരമിട്ട‌ിരുന്ന രണ്ട് ബോട്ടുകളിലേക്ക് കൈമാറുകയായിരുന്നു. ഈ ബോട്ടുകളാണ് ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ വച്ച് ഡി ആർ ഐയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

തമിഴ്നാട്ടിൽ നിന്ന് രണ്ട് ബോട്ടുകൾ മയക്കുമരുന്ന് കടത്തുമെന്ന് രണ്ടുമാസംമുമ്പ് ഡി ആർ ഐക്ക് വിവരം ലഭിച്ചിരുന്നു. മേയ് രണ്ടാം വാരമോ മൂന്നാംവാരമോ ബോട്ടുകൾ പുറപ്പെടുമെന്നായിരുന്നു സൂചന. ഡി ആർ ഐയും കോസ്റ്റ് ഗാർഡും 'ഓപ്പറേഷൻ ഖൊജ്ബീൻ' എന്ന ദൗത്യം തയ്യാറാക്കി. കോസ്റ്റ് ഗാർഡിന്റെ സുജീത് എന്ന കപ്പലിൽ ഡി ആർ ഐ ഉദ്യോഗസ്ഥരും പുറംകടലിലേക്ക് പുറപ്പെട്ടു. ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ രണ്ടു ബോട്ടുകൾ പിടിച്ചത്.

കഴിഞ്ഞ 18ന് ഉദ്യോഗസ്ഥർ ബോട്ടുകൾ വളഞ്ഞ് അകത്തുകയറി. പുറംകടലിയിൽ നിന്ന് മയക്കുമരുന്ന് ബോട്ടിൽ കയറ്റിയതായി തൊഴിലാളികളിൽ ചിലർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഒരു കിലോവീതമുള്ള 218 പാക്കറ്റുകളാക്കി ബോട്ടിലെ അറകളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ലഹരിമരുന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ADV AALOOR, HEROINES, CASE, HEROIN, CASEDIARY, CASEDIARY, PAKISTAN RELATION, PAK, PAKISTAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.