കൊച്ചി: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 1526 കോടി രൂപയുടെ ഹെറോയിനാണ് ലക്ഷദ്വീപിനു സമീപം കടലിൽ മത്സ്യബന്ധനബോട്ടുകളിൽ നിന്ന് പിടികൂടിയതെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) കോടതിയിൽ വ്യക്തമാക്കി. ലിറ്റിൽ ജീസസ്, പ്രിൻസ് എന്നീ മത്സ്യബന്ധന ബോട്ടുകളിൽ നിന്നു പിടികൂടിയ 20 പ്രതികളെ റിമാൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടാഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഡി.ആർ.ഐ ഇന്റലിജൻസ് ഓഫീസർ മൊബിൻ ബാബു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
• അറസ്റ്റിലായവർ
കന്യാകുമാരി സ്വദേശികളായ വി. ഡിസൺ, വി. ജിംസൺ, ജോൺ കെന്നഡി കെനി, പി. പ്രശാന്ത്, എസ്. ഷിബുക്കുട്ടൻ, എസ്. റൂബൻ, മാർത്താണ്ഡം സ്വദേശി ആർ. സമിൽഖാൻ, കന്യാകുമാരി സ്വദേശികളായ ജോൺ ബോസ്‌കോ, സുബിൻരാജ്, ടി. റെനി, എഫ്. സ്റ്റീഫൻ, ഡി. ടൈറ്റസ്, എസ്. സോബൻ, പി. പൃഥ്യ, എഫ്. പ്രജിൻ, തിരുവനന്തപുരം പൊഴിയൂർ പരുത്തിയൂർ ചീലാന്തിവിളാകം ടി. സുജൻ, കന്യാകുമാരി സ്വദേശികളായ എം.എസ്. പ്രേംകുമാർ, എം. വിനീഷ് രാജ്, തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പറം ഒസവിള കോളനി ഡി. ഫ്രാൻസിസ്, കന്യാകുമാരി സ്വദേശി തിമിത്തിയൂസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |