SignIn
Kerala Kaumudi Online
Saturday, 27 April 2024 7.10 AM IST

ലക്ഷക്കണക്കിന് സൈനികർ, കപ്പലുകൾ, തായ്‌വാനിൽ ചൈന വൻ ആക്രമണത്തിന് കോപ്പുകൂട്ടുന്നു; രഹസ്യ യോഗത്തിന്റെ വീഡിയോ പുറത്തായി

china

ബീജിംഗ്: തായ്‌വാനെ ആക്രമിക്കാൻ ചൈന ഒരുങ്ങുന്നതായുള‌ള വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഏറെനാളായി പുറത്തുവിടുന്നതാണ്. ഇക്കാര്യത്തിൽ എന്ന് എപ്പോൾ എന്നുള‌ള വിവരം അറിവായില്ലെങ്കിലും ചൈന ഇതിന് ഒരുക്കങ്ങൾ തകൃതിയായി നടത്തുന്നെന്ന വിവരം പല തവണയായി പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി ഒരു ചൈനീസ് മനുഷ്യാവകാശ പ്രവർത്തക പുറത്തുവിട്ട വീഡിയോ അനുസരിച്ച് ചൈനീസ് ഉന്നത സൈനികോദ്യോഗസ്ഥർ തായ്‌വാൻ ആക്രമണത്തിന്റെ ആലോചനകൾ നടത്തുന്നത് കാണാം. ഏകദേശം 57 മിനുട്ട് നീണ്ടുനിൽക്കുന്ന യൂട്യൂബ് വീഡിയോയാണ് ജെന്നിഫർ സെംഗ് എന്ന മനുഷ്യാവകാശ പ്രവർത്തക പുറത്തുവിട്ടത്.

തായ്‌വാനെതിരെ സൈനിക ആസൂത്രണവും യുദ്ധവിന്യാസവും എങ്ങനെവേണമെന്ന രഹസ്യ യോഗമാണ് നടന്നത്. പാർട്ടി സെൻട്രൽ കമ്മിറ്റിയുടെയും പ്രസിഡന്റ് ഷിയുടെയും ഉത്തരവുകൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുക, നിർണായകമായ വിജയം കൈവരിക്കാൻ മുന്നേറുക എന്നതാണ് സൈനിക മേധാവികൾക്ക് യോഗത്തിൽ ലഭിച്ച നിർദ്ദേശം എന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. 'രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും ദൃഢനിശ്ചയത്തോടെ സംരക്ഷിക്കാൻ തായ്‌വാനെതിരെ ഒരു യുദ്ധം ആരംഭിക്കാനും അവരുടെ സ്വാതന്ത്ര്യം തകർക്കാനും ശത്രുക്കളുടെ തന്ത്രങ്ങളെ ഇല്ലാതാക്കാനും ഞങ്ങൾ മടിക്കില്ല' എന്ന് സൈനിക മേധാവികൾ പറയുന്നുണ്ട്.

1,40,000 കരസേനയും 953 കപ്പലുകളും ഡ്രോൺ അടക്കം മനുഷ്യരഹിതമായ 1653 യൂണിറ്റ് യുദ്ധോപകരണങ്ങളും തായ്‌വാന്റെ കര-നാവിക അതിർ‌ത്തിയിൽ വിന്യസിക്കുന്നതിനുള‌ള പദ്ധതി യോഗത്തിൽ ആലോചിക്കുന്നുണ്ട്. മേയ് 14ന് നടന്ന യോഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് വിവരം. ഒറ്റ‌ചൈന നയത്തിന്റെ ഭാഗമായാണ് തായ്‌വാനെ പിടിച്ചടക്കാൻ ചൈന ശ്രമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHINA INVATION, TAIWAN INVATION, MILITARY MEETING, LEAKED VIDEO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.