തിരുവനന്തപുരം: തലസ്ഥാനത്ത് ചാലയിൽ ട്രിഡ കോംപ്ളക്‌സിന് സമീപം മലിനജലം ഒഴുകിയെത്തുന്ന ഓട വൃത്തിയാക്കുകയായിരുന്ന തൊഴിലാളികൾ സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ പണിയെടുത്ത സംഭവത്തിൽ നഗരസഭാ നടപടിയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്‌ചയ്‌ക്കകം നഗരസഭാ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
ഓട വൃത്തിയാക്കുന്ന നഗരസഭ നിയോഗിച്ച കരാർ ജീവനക്കാർ സുരക്ഷയ്‌ക്കായി ഗ്ളൗസോ ബൂട്ടോ ഇട്ടിരുന്നില്ല. മഴക്കാലത്ത് പകർച്ചാവ്യാധികൾക്കെതിരെ ബോധവൽക്കരണ നടപടികൾ നഗരസഭ നടത്തുമ്പോഴാണ് നഗരസഭ തന്നെ ഏൽപ്പിച്ച ജോലി യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |