ശ്രീനഗർ: കൊവിഡിന്റെ തുടക്കകാലത്ത് വ്യാജപ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുമ്പോൾ നേരുകൾ ചൊല്ലി, കേൾവിക്കാരെ ബോധവത്കരിച്ച കാശ്‌മീരി റേഡിയോ ജോക്കിക്ക് യുനിസെഫിന്റെ പുരസ്‌കാരം.
തെക്കൻ കാശ്മീരിലെ പ്രാദേശി എം.എഫ് സ്റ്റേഷനിലെ റേഡിയോ ജോക്കി ഉമർ നിസാറിനാണ് യുനിസെഫിന്റെ ബെസ്റ്റ് കണ്ടന്റ് അവാർഡ്, ദി ഇമ്യൂണൈസേഷൻ ചാമ്പ്യൻ അവാർഡ് എന്നിവ ലഭിച്ചത്.
മുംബയിൽ നടന്ന വാർഷിക റേഡിയോ 4 ചൈൽഡ് 2022 പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്തു.
കൊവിഡ് രൂക്ഷമായ സമയത്തെ മാതൃക പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. കൊവിഡ് കാലത്ത് ഉമർ റേഡിയോയിലൂടെ ആളുകളിൽ മഹാമാരിയെക്കുറിച്ച് അവബോധമുണ്ടാക്കുകയും വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തിരുന്നു.
2014ലാണ് ഉമർ റോഡിയോയിൽ ജോലി ആരംഭിച്ചത്. അങ്ങേയറ്റം താത്പര്യത്തോടെയാണ് ജോലി ചെയ്യുന്നതെന്നും ഈ അവാർഡ് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാണെന്നും ഉമർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |