കണ്ണൂർ: സർവകലാശാലയിൽ മുൻ വർഷത്തെ ചോദ്യപേപ്പർ അതേപോലെ ആവർത്തിച്ച സംഭവത്തിനു പിന്നാലെ, പരീക്ഷാ കൺട്രോളർ ഡോ. പി.ജെ.വിൻസെന്റ് സ്ഥാനമൊഴിഞ്ഞു. ചോദ്യപേപ്പർ ആവർത്തിച്ചതിലും തുടർന്നുണ്ടായ വിവാദത്തിലും ദു:ഖമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു
. അദ്ധ്യാപന ജോലിയിലേക്ക് തിരികെ പോകണമെന്നും, ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതിനു അനുമതി കിട്ടിയതോടെയാണ് ഇവിടെ നിന്നു പോകാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച എം. എസ്.സി നാലാം സെമസ്റ്റർ മാത്സ് പരീക്ഷയുടെ ചോദ്യപേപ്പർ കഴിഞ്ഞ വർഷത്തേത് ആവർത്തിച്ചിരുന്നു.
സ്ഥാനം ഒഴിയുന്ന വിൻസെന്റ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപക തസ്തികയിലേക്കാണ് പോകുന്നത്. സൈക്കോളജി പരീക്ഷയുടെ രണ്ടു ചോദ്യപേപ്പറുകൾ ആവർത്തിക്കുകയും, ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ 95 ശതമാനം ചോദ്യങ്ങൾ മുൻവർഷത്തെ ചോദ്യപേപ്പറിൽ നിന്ന് ആവർത്തിക്കുകയും ചെയ്തതും വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |