നോയിഡ: കുടുംബത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ മാറാത്തതിനെ തുടർന്ന് യുവാവ് ക്ഷേത്രവിഗ്രഹങ്ങൾ തല്ലി തകർത്തു. സംഭവത്തെ തുടർന്ന് മദ്ധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ വിനോദ് കുമാറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ നാല് വർഷമായി വിനോദ് കുമാറിന്റെ ഭാര്യയും അഞ്ച് വയസുള്ള കുട്ടിയും അസുഖബാധിതരാണ്. ദൈവത്തോട് നിരന്തരം പ്രാർത്ഥിച്ചിട്ടും ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരണപ്പെട്ടു. ഇതോടെയാണ് വിനോദ് കുമാറിന് ദൈവത്തോട് ദേഷ്യം തോന്നിയതും ക്ഷേത്രത്തിലെത്തി ആരും കാണാതെ വിഗ്രഹങ്ങൾ തല്ലി തകർത്തതും.
നാട്ടുകാരാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർന്നു കിടക്കുന്നത് ആദ്യം കണ്ടത്. പ്രദേശത്തെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ വിഗ്രഹം തകർക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് വിനോദ്‌കുമാർ വിഗ്രഹങ്ങൾ തകർത്തത്. എല്ലാ ദിവസവും ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുമായിരുന്നു താനെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |