കൊച്ചി: വിവാദമായ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെയും വെണ്ണല ക്ഷേത്രത്തിലെ പ്രസംഗത്തിന്റെയും കേസുകളിൽ പി.സി ജോർജിന് ഹൈക്കോടതിയിൽ ഇന്ന് നിർണായക ദിനം. മൂന്ന് ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിലെ കേസിൽ ജാമ്യം റദ്ദാക്കിയ കോടതി നടപടി ചോദ്യം ചെയ്‌തുളള റിവിഷൻ ഹർജി ഇന്ന് രാവിലെ ആദ്യം പരിഗണിക്കും.
ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതിവിധി നിയമപരമല്ലെന്ന് കാട്ടിയാണ് ജോർജിന്റെ ആദ്യ ഹർജി. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചിൽ 10.15നാണിത്. തിരുവനന്തപുരം കേസിലെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻകൂർ ജാമ്യാപേക്ഷയും ഉച്ചയ്ക്ക് ശേഷമാണ് കോടതി പരിഗണിക്കുന്നത്.
വിദ്വേഷ പ്രസംഗക്കേസുകളിൽ ബുധനാഴ്‌ച അറസ്റ്റ് ചെയ്ത് റിമാൻഡിലായ പി.സി. ജോർജ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. സുരക്ഷയും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് പി.സി. ജോർജിനെ ജില്ലാജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |