SignIn
Kerala Kaumudi Online
Saturday, 27 April 2024 3.19 AM IST

അതിജീവിതയെ മുതലെടുക്കുന്ന രാഷ്ട്രീയക്കാർ, ലക്ഷ്യം സ്ത്രീകൾ | VIDEO

അതിജീവിത, മലയാലികൾക്ക് ഏറെ പരിചിതമായപേരാണ് അത്. കാരണം ജീവിതം പൊരുതി തിരിച്ച് പിടിച്ചവൾക്ക് മലയാളികൾ നൽകിയപോരാണ് അതിജീവിത എന്ന്. പക്ഷെ ഇന്ന് ഈ അതിജീതയുടെ പേര് പറഞ്ഞ് ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിൽ വാക്‌പോരുകൾ തുടരുക ആണ്. അതിജീവിതയുടെ പേരിൽ മുതലെടുക്കാൻ ശ്രമിക്കുന്നവർ, സ്‌നേഹം കൊണ്ടോ, ആത്മാർത്തത കൊണ്ടോ അല്ല ഇവർ അതിജീവിതയെ പിൻതുണയ്ക്കുന്നത് എന്നതാണ് ഇതിന്റെ ശ്രദ്ദേയമായ കാര്യം. അതിജീവിതയെ വേട്ടയാടുന്നത് യൂ ഡി എഫ് ആണെന്ന് എൽ ഡി എഫും എൽ ഡി എഫ് ആണെന്ന് യൂ ഡി എഫും പറയുന്നു. പരസ്പരം ചെളി വാരി എറിയുക ആണ് ഇരുകൂട്ടരും. എന്തൊക്കെ ആണ് ഇവർ പരസ്പരം പറയുന്നത് എന്ന്‌ നോക്കാം.

actress

അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷനേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറയുന്നു. എല്ലാ സ്ത്രീകളുടെയും സുരക്ഷിതത്വം ഞങ്ങൾ ഉറപ്പ് വരുത്തുന്നു. അതിജീവിതയ്‌ക്കെതിരെ ഇടത്‌നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും ആണ് അദ്ദേഹത്തിന്റെ വാദം. യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ അനുവദിക്കില്ല. നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും ഇപി ജയരാജൻ പറയുന്നു. വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്. അതിജീവിതയുടെ പ്രതികരണം കള്ള പ്രചാരകർക്കുള്ള തിരിച്ചടിയെന്ന് സി പി ഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. എന്നാൽ ഈ വാദ പ്രതിവാദങ്ങൾ നടക്കുമ്പോൾ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. വിശദമായ ഒരു കൂടികാഴ്ച്ച. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങൾ.

തുടരന്വേഷണം നിർത്തരുത്, പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണം, കേസ് അട്ടിമറിക്കാൻ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം. ഈ ആവശ്യങ്ങൾ അടങ്ങിയ മൂന്ന്‌പേജുള്ള പരാതിയും അതിജീവിത മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILEEP, BHAVANA, CRIME, KERALA CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.