യുക്രൈനും കണ്ണില്‍ ചോരയില്ലാത്തവരുടെ പട്ടികയിലേക്ക് നീങ്ങുകയാണോ? പുടിന്റെ ആക്രമണത്തിന് ഉക്രൈന്റെ പോരാട്ടം അവരുടെ രാജ്യം ചേര്‍ത്തുനിര്‍ത്താന്‍ ഉളള ഒരു ചെറുത്തുനില്‍പ്പായിരുന്നു. തങ്ങളുടെ സൈനികരെ, സാധാരണക്കാരെ പുടിന്റെ പട്ടാളം ഇല്ലാതാക്കുമ്പോള്‍ ഓടിയൊളിക്കാതെ അവര്‍ പോരാട്ടം നടത്തുകയായിരുന്നു. എന്നാല്‍ ആക്രമണത്തിലും അപമര്യാദയും മൃതശരീരങ്ങളോടുളള കാടത്തവും നമ്മള്‍ ഉക്രൈനില്‍ നിന്ന് ഇതുവരെ കേട്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മളെ ഒന്നു മാറ്റി ചിന്തിപ്പിക്കും ഇതുവരെ പറഞ്ഞതിനെ മാറ്റി പറയിപ്പിക്കും.
റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവ് തിരിച്ചുപിടിച്ചതോടെ മറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ യുക്രെയ്ന്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു. കൂടുതല്‍ റഷ്യന്‍ സൈനികരുടെ മൃദേഹങ്ങള്‍ കണ്ടെത്തിയത് 3 മാസമായി ഭൂഗര്‍ഭ മെട്രോയില്‍ അഭയം തേടിയിരുന്ന ജനം പുറത്തിറങ്ങിയതോടെ നഗരം സജീവമായതിനു തൊട്ടുപിന്നാലെയാണ്. യുക്രൈന്‍, റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശീതികരിച്ച ട്രെയിന്‍ കംപാര്‍ട്ടുമെന്റുകളിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന വിവരം തികച്ചും ഞെട്ടിക്കുന്നതാണ്. രാജ്യാന്തര മാദ്ധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |