ന്യൂഡൽഹി ജനപ്രതിനിധികൾക്ക് ഒറ്റ പെൻഷൻ തീരുമാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മറ്റു പദവികളിലിരുന്നു കൊണ്ട് മുൻ എം.പിമാർ പെൻഷൻ വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇനി മുതൽ മറ്റ് പെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എം.പിമാർ സത്യവാങ്‌മൂലം നൽകണം.
കേന്ദ്ര- സംസ്ഥാന സർക്കാരുകളിലെ ഏതെങ്കിലും പദവി വഹിച്ചുകൊണ്ടും ഇനി എം.പി പെൻഷൻ വാങ്ങാൻ കഴിയില്ല. പൊതുമേഖലാ,തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്.
നിയമസഭാ പെൻഷനും എം.പി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. എം.പിമാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെന്റ് സംയുക്തസമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്. രാഷ്ട്രപതിക്കും ഉപരാഷ്‌ട്രപതിക്കും ഗവർണർമാർക്കും പുതിയ നിയമം ബാധകമാകും.
നിലവിൽ സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എം.പിമാർക്ക് വരെ പെൻഷൻ കിട്ടുന്നുണ്ട്.
എം.എൽ.എ. എം.പി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിർദ്ദേശം തടയിടും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ശേഷം എം.പിമാർ ആയവർക്കും ഇനി ഒരു പെൻഷനേ കിട്ടൂ.
നിലവിൽ ഒരു മുൻ എം.പിക്ക് ആദ്യ ടേമിന് 25000 രൂപയപം ഓരോ വർഷവും 2000 രൂപ വിതവുമാണ് പെൻഷൻ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |