ചെന്നൈ : തമിഴ്നാട്ടിൽ ചെന്നൈയ്ക്കടുത്ത് പൊഴിച്ചല്ലൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. ആയൂർവേദ മരുന്നു കട നടത്തുന്ന പ്രകാശ് ( 42 ), ഭാര്യ ഗായത്രി ( 39 ), മക്കളായ നിത്യാശ്രീ ( 11 ), ഹരി കൃഷ്ണൻ ( 9 ) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ വെങ്കടേശ്വര നഗറിലെ വീടിനുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടബാദ്ധ്യതയാണ് പ്രകാശിനെ കൃത്യത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. തടി മുറിക്കാനുപയോഗിക്കുന്ന മൂർച്ചയേറിയ ഇലക്ട്രിക് ഉപകരണം ( സർക്കുലാർ സോ ) ഉപയോഗിച്ചാണ് പ്രകാശ് കൊല നടത്തിയതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |