തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്ന കാര്യം സർക്കാരിന്റെ ആലോചനയിലില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ക്ളാസ് മുറിയാക്കി മാറ്റിയ 'പഠനവണ്ടി'യുടെ ഉദ്ഘാടനം മണക്കാട് ഗവ. ടി.ടി.ഐയിൽ മന്ത്രി ആന്റണിരാജുവുമൊത്ത് നിർവഹിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാൻ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂയെന്നും
സി.പി.എം നേതാവ് എ.കെ ബാലൻ പ്രസ്താവിച്ചത് വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമിക്കുമ്പോൾ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |