തിരുവനന്തപുരം: സിവിൽ സർവീസിൽ നൂറാം റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ ഐ.ടി വിദഗ്ദ്ധൻ.
ജനറൽ ആശുപത്രി ഉപ്പളം റോഡിൽ 'നിർമ്മല" യിൽ താമസിക്കുന്ന കിരണിന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്‌നമാണ് സഫലമായത്.
ടെക്നോപാർക്കിലെ ഒറാക്കിൾ കമ്പനിയിൽ കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുകയാണ്. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ പാസായ കിരൺ ഫോർച്യൂൺ അക്കാഡമിയിലാണ് സിവിൽ സർവീസ് പഠനം നടത്തിയത്. ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് ലഭിച്ചാലും സന്തോഷമാണെന്ന് കിരൺ പറയുന്നു. കോളേജ് ഒഫ് ആർക്കിടെക്‌ചറിലെ ലക്ചർ ജെസ്‌നയാണ് കിരണിന്റെ ഭാര്യ. റിട്ട സിഡാക്ക് ഉദ്യോഗസ്ഥൻ പി.ആർ ബാബുവിന്റെയും വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർ വത്സ. ബിയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |