ശ്രീനഗർ: കാശ്‌മീരിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ ഭീകരന്റെ വെടിയേറ്റ് മരിച്ചു. മോഹൻപുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിന്റെ മാനേജരായ വിജയ‌് കുമാറാണ് കാശ്‌മീരിലെ കുൽഗാമിൽ കൊല്ലപ്പെട്ടത്. വെടിയേറ്റ വിജയ്‌കുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാങ്കിലേക്ക് അതിക്രമിച്ച് കയറിയ ഭീകരൻ വിജയ്‌കുമാറിന് നേരെ വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. ദിവസങ്ങൾക്കുമുൻപായിരുന്നു വിജയ്‌കുമാർ ജോലിയിൽ പ്രവേശിച്ചത്. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ വ്യാപകമാക്കി.
രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ ദിവസമായിരുന്നു സ്കൂൾ ടീച്ചർ ഭീകരരുടെ വെടിയേറ്റുമരിച്ചത്. ജമ്മു സാംബ സെക്‌ടർ സ്വദേശിയായ രജ്‌നി ബാലയാണ് കൊല്ലപ്പെട്ടത്.
കാശ്‌മീരിൽ തുടർച്ചയായി ഭീകരാക്രമണം നടക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ അടിയന്തര യോഗം വിളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |