ബംഗളൂരു: ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്‌തു. കർണാടകയിലെ ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ പ്രവേശിച്ചെങ്കിലും അദ്ധ്യാപകർ ഇവരെ ക്ലാസിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്ത് മാനേജ് ഉത്തരവിറക്കുകയായിരുന്നു.
നിയമം ലംഘിക്കുകയും മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർത്ഥിനികൾ ശ്രമിച്ചതായി മാനേജ്‌മെന്റ് പറയുന്നു.
പുറത്താക്കിയതിനെ തുടർന്ന് വിദ്യാർത്ഥിനികൾ മറ്റു വിദ്യാർത്ഥിനികളുമായി ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിച്ചു. എന്നാൽ തങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് ഇന്നും ധരിച്ചതെന്നും വിദ്യാർത്ഥിനികൾ പറയുന്നു.
നേരത്തെ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |