കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്‌മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹൈക്കോടതി അഭിഭാഷകൻ എം.ആർ. ധനിൽ അഡ്വക്കേറ്റ് ജനറലിന് ഹർജി നൽകി.
നടിയുടെ കേസിൽ കോടതിയിൽ നടക്കുന്നത് നാടകമാണെന്നും വിധി നേരത്തേ എഴുതിവച്ചെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിധി എന്ന് പ്രസ്താവിക്കുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂവെന്നും ഇവിടെ ഉന്നതനും സാധാരണക്കാരനും രണ്ടുനീതിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞെന്നും ഇത്തരം പരാമർശങ്ങൾ വിചാരണക്കോടതിയേയും ജഡ്‌ജിയെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതിയലക്ഷ്യമാണെന്നും ഹർജിക്കാരൻ പറയുന്നു. വ്യക്തികൾക്കെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് എ.ജിയുടെ അനുമതി വേണമെന്ന വ്യവസ്ഥയനുസരിച്ചാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |