ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബി.ജെ.പിയിൽ ചേർന്നു. ഇന്നലെ ഗാന്ധി നഗറിലെ ബി.ജെ.പി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ സി.ആർ. പട്ടേൽ കാവി ഷാളണിയിച്ച് സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ പങ്കെടുത്തില്ല. ഹാർദിക് പട്ടേൽ പാർട്ടിയിൽ ചേരുന്നതിൽ വലിയൊരു വിഭാഗം നേതാക്കൾ അസംതൃപ്തരാണെന്ന് സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന് വേണ്ടി നടക്കുന്ന ബൃഹത്തായ പ്രവർത്തനങ്ങളിൽ താൻ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കുമെന്ന് പാർട്ടിയിൽ ചേരുന്നതിന് മുമ്പ് രാവിലെ ട്വീറ്റ് ചെയ്തു. ദേശീയവും സാമൂഹ്യവുമായ താല്പര്യങ്ങളുമായി ചേർന്ന് താൻ ഒരു പുതിയ അദ്ധ്യായം ആരംഭിക്കാൻ പോകുകയാണെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |