SignIn
Kerala Kaumudi Online
Friday, 26 April 2024 8.56 PM IST

'വൃക്ഷ സമൃദ്ധി" പാളുന്നു, ചോരുന്നത് ലക്ഷങ്ങൾ

s

ആലപ്പുഴ : പൊതുജന പങ്കാളിത്തത്തോടെ, വനേതര മേഖലയിൽ വൃക്ഷത്തൈ നടുന്ന "വൃക്ഷ സമൃദ്ധി " പദ്ധതി പാളുന്നതിനാൽ പ്രതിവർഷം സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം. സാമൂഹ്യ വനവത്കരണവുമായി ബന്ധപ്പെട്ട് ഓരോ വർഷവും പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വൃക്ഷത്തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.

ഫലവൃക്ഷത്തൈകളും തണൽ മരങ്ങളും നട്ടുപരിപാലിക്കണമെന്ന സർക്കാർ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. 1982ൽ ആരംഭിച്ച സാമൂഹ്യ വനവത്കരണ പദ്ധതി വനംവകുപ്പായിരുന്നു നേരിട്ട് നടപ്പാക്കിയത്. പ്രതിവർഷം അഞ്ചു ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തിരുന്നത്. തൈകൾ നട്ടുപരിപാലിക്കാമെന്ന വ്യവസ്ഥയിൽ സന്നദ്ധസംഘടനകൾ വൃക്ഷത്തൈ വിതരണ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ 25ശതമാനം പോലും പരിപാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടത്തിപ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

വനംവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷവും തണൽവൃക്ഷവും വച്ച് സംരക്ഷിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. ജില്ലയിലെ 73ഗ്രാമ പഞ്ചായത്തുകളിലെയും ആറ് നഗരസഭാ പ്രദേശത്തെയും പൊതുനിരത്തുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുമാണ് വൃക്ഷത്തൈ നട്ടുപിടിപ്പിക്കാൻ തീരുമാനം.

25

സാമൂഹ്യ വനത്കരണ പദ്ധതി അനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷം ജില്ലയിൽ വിതരണം ചെയ്തതിന്റെ 25ശതമാനം തൈകൾ പോലും സംരക്ഷിക്കാനായിട്ടില്ല. എന്നാൽ 70ശതമാനം തൈകൾ പരിപാലിക്കുന്നതായിട്ടാണ് വനം വകുപ്പിന്റെ കണക്കിലുള്ളത്.

ഒരു ലക്ഷം തൈകൾ

ഈ വർഷം ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഒരുലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയത്. ഇതിൽ 50,000 ചെറിയ തൈകൾ പരിസ്ഥിതിദിനത്തിൽ വിതരണം ചെയ്തു. വലിയ 50,000തൈകളിൽ 35,000 എണ്ണം സർക്കാർ വകസ്ഥലത്തും 10,000 തൈകൾ ഡിവിഷന്റെ നേതൃത്വത്തിലും വെച്ചു പിടിപ്പിക്കാനും 5000തൈകൾ വില്പനക്കുമാണ് തയ്യാറാക്കിയത്. ഒരു തൈയ്ക്ക് 18മുതൽ 24രൂപവരെ ചെലവഴിച്ചിട്ടുണ്ട്.

വിതരണം ചെയ്ത തൈകൾ

2020 : നാല് ലക്ഷം

2021: 2,82000

സംരക്ഷണ ചുമതല

സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി പൊതു നിരത്തിനരികിൽ വൃക്ഷത്തൈകൾ നടുന്ന ചുമതല ആദ്യം ഏറ്റെടുത്തത് പുറക്കാട് പഞ്ചായത്തായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദേവദത്ത് ജി.പുറക്കാട് ദേശീയപാതയുടെ ഇരുവശവും സർക്കാർ പുറമ്പോക്കിൽ തണൽ വൃക്ഷം നട്ടുപിടിപ്പിക്കുന്ന പദ്ധതി ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കി. എന്നാൽ എപ്പോൾ, തൊഴിലുറപ്പ് പദ്ധതിയിലെ വനവത്കരണം വിജയകരമായി തൊഴിലാളികൾ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ പഞ്ചായത്ത് ഭരാണാധികാരികളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ലെന്ന് ആരോപണമുണ്ട്.

വൃക്ഷത്തൈകളുടെ വിതരണം വനം വകുപ്പാണ് നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിപാലനം നടത്താം. ആവശ്യമായ പരിശോധന നടത്താനുള്ള സംവിധാനവും തദ്ദേശ ഭരണകൂടത്തിനുണ്ട്.

- ജില്ലാ ഓഫീസർ, വനംവകുപ്പ്

"സാമൂഹ്യ വനവത്കരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന വൃക്ഷത്തൈകളുടെ പരിപാലനവും സംരക്ഷണവും അനിവാര്യമാണ്. ഇതിനായി ചെലവഴിക്കുന്ന തുക സാമൂഹ്യ ഓഡിറ്റിംഗിന് വിധേയമാക്കണം.

- ബേബി പാറക്കാടൻ, സംസ്ഥാന ചെയർമാൻ, ഗാന്ധിയൻ ദർശന വേദി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.