വാഷിംഗ്‌ടൺ : റഷ്യ ആക്രമിക്കാനൊരുങ്ങുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പുകൾ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ചെവിക്കൊണ്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
' രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഞാൻ അതിശയോക്തി പറയുകയാണെന്ന് പലരും കരുതും. എന്നാൽ, ഞങ്ങളുടെ പക്കൽ വിവരങ്ങൾ ലഭ്യമായിരുന്നു. പുട്ടിൻ യുക്രെയിൻ അതിർത്തിക്കപ്പുറത്തേക്ക് കടക്കാൻ പോവുകയാണെന്ന് യാതൊരു സംശയവുമില്ലായിരുന്നു. എന്നാൽ, സെലെൻസ്കി അതൊന്നും കേൾക്കാൻ തയാറായിരുന്നില്ല. " ബൈഡൻ പറഞ്ഞു.
അതേസമയം, യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള യുക്രെയിന്റെ അപേക്ഷയുടെ അന്തിമ വിലയിരുത്തൽ അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ പറഞ്ഞു. മൈക്കൊലൈവിൽ രണ്ടും ഖാർക്കീവിൽ ഒന്നും വീതം യുക്രെയിൻ യുദ്ധവിമാനങ്ങൾ റഷ്യ വെടിവച്ചു വീഴ്ത്തി. റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖേഴ്സൺ, മെലിറ്റോപോൾ നഗരങ്ങളിൽ റഷ്യൻ പാസ്പോർട്ടുകളുടെ വിതരണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |