SignIn
Kerala Kaumudi Online
Thursday, 19 September 2024 4.03 AM IST

കിടപ്പുരോഗിയായ ഭാര്യയെ മർദ്ദിച്ച് കൊന്ന വൃദ്ധൻ അറസ്‌റ്റിൽ

Increase Font Size Decrease Font Size Print Page

ambala

അമ്പലപ്പുഴ : കിടപ്പുരോഗിയായ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തിയ 71കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ശ്യാം നിവാസിൽ ശശിയാണ് പ്രതി.

ചൊവ്വാഴ്‌ച രാവിലെ പത്തു മണിയോടെ ഭാര്യ രമയെ (65) മരിച്ച നിലയിൽ ശശി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസിന്റെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

തലയ്‌ക്കേറ്റ ആറും ശരീരത്തിലേറ്റ മൂന്നും മുറിവുകളാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടത്തിൽ വ്യക്തമായി. ഉച്ചിയിൽ ഇടിയേറ്റ് മുഴച്ചിരുന്നു. തോളുകളിലും തുടയിലും മർദ്ദനമേറ്റ പാടുണ്ടായിരുന്നു. ശശിയെ പല പ്രാവശ്യം ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. മരണസമയത്ത് ശശിയും രമയും മാത്രമായിരുന്നു വീട്ടിൽ. ഇളയ മകൻ ശരത് രാവിലെ ചേർത്തലയിൽ എം.ബി.എ പരീക്ഷയ്‌ക്ക് പോയിരുന്നു. ഇരുപത് വർഷമായി ആസ്‌ത്‌മ രോഗിയായിരുന്ന രമ പത്തു വർഷമായി തലച്ചോറിലെ ഞരമ്പുകളിലെ കോശങ്ങൾ തകരാറിലാകുന്ന രോഗത്തിനും ചികിത്സയിലായിരുന്നു.

മൃതദേഹം സംസ്‌കരിക്കാനുള്ള തിടുക്കം കുടുക്കി

ആശുപത്രി അധികൃതർ മരണവിവരം പൊലീസിനെ അറിയിച്ചതോടെ ശശിയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. മൃതദേഹം വേഗത്തിൽ സംസ്‌കരിക്കാനായി ചികിത്സാ രേഖകളുമായാണ് ഇയാൾ എത്തിയത്. രമയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെന്നായിരുന്നു ആദ്യ മൊഴി. കട്ടിലിൽ നിന്ന് വീണ് മരിച്ചെന്ന് പിന്നീട് പറഞ്ഞു. ഇതോടെ ഫോറൻസിക് വിദഗ്ദ്ധൻ ഡോ.സ്നേഹൽ അശോകും സി.ഐ ദ്വിജേഷും വീട്ടിലെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. ശശി ഭാര്യയും മകനുമായി ശത്രുതയിലാണെന്നും വഴക്ക് പതിവായിരുന്നെന്നും നാട്ടുകാരും മൊഴി നൽകി. രാവിലെ ഭക്ഷണം നൽകി മകൻ പോകുമ്പോൾ രമയുടെ ദേഹത്ത് പാടുകളൊന്നുമില്ലായിരുന്നു. തലയിലെ മുഴ കണ്ടതോടെ അച്‌ഛനെ സംശയമുണ്ടെന്ന് ശരത്തും മൊഴി നൽകി. എന്നാൽ, മകൻ അമ്മയെ കൊന്നിട്ട് കടന്നുകളഞ്ഞെന്ന് ശശി പറഞ്ഞു. ശരത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ കാണിയ്‌ക്ക അർപ്പിച്ച് പരീക്ഷാ കേന്ദ്രത്തിലെത്തിയെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ചൊവ്വാഴ്ച രാവിലെ 9.45 ന് സഹോദരി സുശീല ഫോണിൽ രമയുമായി സംസാരിച്ചിരുന്നു. വ്യക്തതയില്ലാത്ത സംസാരം നിലച്ചതോടെ ശശിയുടെ ഫോണിലേക്ക് സുശീല വിളിച്ചു. കുറേ സമയം മുമ്പ് അവൾ മരിച്ചെന്നായിരുന്നു ശശിയുടെ മറുപടി.

കട്ടിലിൽ നിന്ന് താഴെ വീണല്ല മരിച്ചതെന്ന് ഉറപ്പിക്കാൻ പൊലീസ് ഡമ്മി പരീക്ഷണവും നടത്തി. വർഷങ്ങൾക്ക് മുമ്പ് രമയെ വെട്ടിക്കൊല്ലാൻ ശശി ശ്രമിച്ചിരുന്നതായും തെളിഞ്ഞു. പന്ത്രണ്ടിലേറെ സാഹചര്യത്തെളിവുകളും ലഭിച്ചതോടെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഗൾഫിലായിരുന്ന ശശി നാട്ടിലെത്തി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു വരികയായിരുന്നു.

അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ, സി.ഐ ദ്വിജേഷ്, എസ്.ഐമാരായ ടോൾസൺ, ബൈജു, സി.പി.ഒമാരായ എം.കെ.വിനിൽ, ടോണി, രാജീവ്, ബിനോയ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIMIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.