തിരുവനന്തപുരം: തെറ്റുകളും കുറ്റങ്ങളും ഭൂതക്കണ്ണാടി വച്ച് പരിശോധിച്ച് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയമായി ശക്തിപ്പെടുത്താനുള്ള സമീപനമാണ് സി.പി.ഐ പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ഇ.ഡിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസ് സംസ്ഥാനത്ത് ഇ.ഡിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരെ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ചാണ് നിൽക്കുന്നത്. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നന്നായി ശ്രമിച്ചിട്ടും തെളിവ് കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
മന്ത്രി ജി.ആർ.അനിൽ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.ദിവാകരൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി.പി.ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ വിജയൻ, സോളമൻ വെട്ടുകാട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |